ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി എം പി."മണിപ്പൂർ വീണ്ടും അക്രമത്തിൽ മുങ്ങിയിരിക്കുന്നു. ഏകദേശം രണ്ട് വർഷമായി സംസ്ഥാനത്തെ ജനങ്ങൾ അക്രമം, ബലാത്സംഗം, കൊലപാതകം, കുടിയിറക്കൽ എന്നിവ സഹിക്കുകയാണ്. നൂറു കണക്കിന് ആളുകൾ ഭവനരഹിതരായി. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടും അവിടെ സമാധാനം പുനസ്ഥാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്"?ശനിയാഴ്ച രാത്രി മെയ്‌തെയ് സംഘടനയായ ആരംഭായ തെംഗോലിന്റെ നേതാവായ കാനൻ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടത്. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു.
മണിപൂരിനെ പ്രധാനമന്ത്രിയുടെ വിധിയ്ക് വിട്ടത് എന്തിനാണെന്ന് പ്രിയങ്ക എക്സ് പോസ്റ്റിൽ ചോദിച്ചു. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടും സമാധാനം പുനസ്ഥാപിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ഇതുവരെ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചില്ല. സ്വന്തം ഉത്തർവാദത്തിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Post a Comment