മംഗളൂരു: കർണാടക ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കോൾട്ട്മജലു ജുമാ മസ്ജിദ് സെക്രട്ടറിയും മണൽതൊഴിലാളിയും പിക്കപ്പ് ലോറി ഡ്രൈവറുമായ അബ്‌ദുൾ റഹിമാനെ(38)കൊലപ്പെടുത്തിയ കേസിൽ 15 പേർക്കെതിരെ കേസ്.കൊല്ലപ്പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന പരിക്കേറ്റ ഇംതിയാസ് എന്ന കലന്തർ ഷാഫി, ദൃക്സാക്ഷി മുഹമ്മദ് നിസാർ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനമാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി വിജയ് പ്രകാശ് പറഞ്ഞു.
അബ്‌ദുറഹ്‌മാന്റെ പരിചയക്കാരായ ദീപക്, സുമിത് ഉൾപ്പടെയുള്ളവരും പ്രതികളാണ്.രാജീവി എന്നയാളുടെ വീടിനടുത്ത് പിക്കപ്പ് ലോറിയിൽ നിന്നും റഹ്മാനും ഇംതിയാസും ഷാഫിയും മണൽ ഇറക്കുമ്പോൾ ഇരുവർക്കും പരിചയമുള്ള സുമിത്തും, ദീപക്കും റഹ്മാനെ വണ്ടിയിൽ നിന്നും വലിച്ചിറക്കിവാളുകൾ, കത്തികൾ, ഇരുമ്പ് ദണ്ഡുകൾ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.കൊല്ലപ്പെട്ട യുവാവിന് രാഷ്ട്രീയ പാർട്ടി ബന്ധങ്ങളോ കുറ്റകൃത്യ പശ്ചാത്തലമോ ഇല്ലെന്ന് പൊലീസ് അറിയിച്ചു.
Post a Comment