മലപ്പുറം :നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും.രാവിലെ 10.30 യ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ പാർട്ടി ഓഫീസിലേക്ക് പോകുമെന്നാണ് ഇപ്പോഴത്തെ തീരുമാനം.സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്‍റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരം പ്രതിഫലിക്കുന്ന ഒരു വിധിയെഴുത്തായി ഈ ഉപതിരഞ്ഞെടുപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ സാന്നിധ്യം തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അത് യുഡിഎഫ് നേരിടുന്ന പ്രശ്‌നമാണെന്നും സ്വരാജ് പറഞ്ഞു.ധൈര്യമുണ്ടെങ്കില്‍ മത്സരിക്കൂ എന്ന വെല്ലുവിളികകള്‍ക്കും അദ്ദേഹം മറുപടി നല്‍കി. വെല്ലുവിളികള്‍ക്കോ ഭീഷണികള്‍ക്കോ പരദൂഷണങ്ങള്‍ക്കോ ഒന്നും രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കലാണ്. ആ ഒരു ഉയര്‍ന്ന നിലയിലേക്ക് വളരുകയാണ് എല്ലാവരും ചെയ്യേണ്ടത്. നിലമ്പൂരിനല്ല കേരളത്തിന് തന്നെ ഇടതുമനസാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച, തിളക്കമാര്‍ന്ന വിജയം നേടും – അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് എം സ്വരാജിനെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചത്.മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയും തീരുമാനിച്ചിട്ടുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.
മലപ്പുറം :നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും.രാവിലെ 10.30 യ്ക്ക് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സ്വരാജിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെ പാർട്ടി ഓഫീസിലേക്ക് പോകുമെന്നാണ് ഇപ്പോഴത്തെ തീരുമാനം.സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്‍റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരം പ്രതിഫലിക്കുന്ന ഒരു വിധിയെഴുത്തായി ഈ ഉപതിരഞ്ഞെടുപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വറിന്റെ സാന്നിധ്യം തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അത് യുഡിഎഫ് നേരിടുന്ന പ്രശ്‌നമാണെന്നും സ്വരാജ് പറഞ്ഞു.ധൈര്യമുണ്ടെങ്കില്‍ മത്സരിക്കൂ എന്ന വെല്ലുവിളികകള്‍ക്കും അദ്ദേഹം മറുപടി നല്‍കി. വെല്ലുവിളികള്‍ക്കോ ഭീഷണികള്‍ക്കോ പരദൂഷണങ്ങള്‍ക്കോ ഒന്നും രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ആശയങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കലാണ്. ആ ഒരു ഉയര്‍ന്ന നിലയിലേക്ക് വളരുകയാണ് എല്ലാവരും ചെയ്യേണ്ടത്. നിലമ്പൂരിനല്ല കേരളത്തിന് തന്നെ ഇടതുമനസാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച, തിളക്കമാര്‍ന്ന വിജയം നേടും – അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് എം സ്വരാജിനെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചത്.മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയും തീരുമാനിച്ചിട്ടുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.
إرسال تعليق