കൊച്ചി: കടലാക്രമണം മൂലം മീൻ പിടിത്ത വിലക്ക്, കൊച്ചി പുറംകടലിൽ കപ്പൽമുങ്ങിയതിനെ തുടർന്നുള്ള മലിനീകരണ ഭീഷണി എന്നിവയെ തുടർന്ന് മത്സ്യബന്ധന മേഖല പ്രതിസന്ധിയിലേക്ക്. തമിഴ്‌നാട്ടിലെ ട്രോളിംഗ് നിരോധനം കൂടി ആയപ്പോൾ സംസ്ഥാനത്തെ മത്സ്യബന്ധന മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ജനപ്രിയ മത്സ്യങ്ങൾ കിട്ടാനില്ല. ഉള്ളവയ്ക്ക് തീവിലയാണ്. കനത്ത മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
ജൂൺ 9 മുതൽ കേരളത്തിലും ട്രോളിംഗ് നിരോധനം തുടങ്ങും. മുങ്ങിയ കപ്പലിന് 20 നോട്ടിക്കൽ മൈൽ ചുറ്റളവിൽ മത്സ്യബന്ധനത്തിന് വിലക്കുള്ളതിനാൽ ഭാഗത്തേക്ക് മത്സ്യത്തൊഴിലാളികൾക്ക് കടക്കാനാവില്ല.
മത്സ്യം വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി. അയലയും ചാളയും ആവശ്യത്തിന് ലഭ്യമല്ല.ഒറ്റയ്ക്കും നിരോധനം ലംഘിച്ചും കടലിൽ പോകുന്ന ചെറുവള്ളങ്ങളാണ് കുറച്ചെങ്കിലും മീൻ എത്തിക്കുന്നത്.ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളാണ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നല്ലകാലം. കപ്പൽ അപകടം പ്രതീക്ഷകൾക്ക് മേൽ കരിനിഴലാണ് വീഴ്ത്തിയിരിക്കുകയാണ്.
إرسال تعليق