സംശയരോഗം കാരണം ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപെടുത്തി;നെഞ്ച് വേദന മൂലമാണ് മരിച്ചത് എന്ന് മൊഴി ഒടുവിൽ തിരുത്തേണ്ടിവന്നു

 തൃശൂർ: വരന്തരപ്പിള്ളിയിൽ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. 34-കാരിയായ ദിവ്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചുമട്ടുതൊഴിലാളിയായ ഭർത്താവ് കുഞ്ഞുമോനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു. സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു ദിവ്യ. ഭാര്യ നെഞ്ചുവേദനമൂലം മരിച്ചെന്നാണ് ബന്ധുക്കളെ പ്രതി അറിയിച്ചത്. എന്നാൽ ഇൻക്വസ്റ്റിനിടെ പൊലീസിന് സംശയം തോന്നി.തുടർന്നാണ് കൊലപാതകം മറയ്ക്കാൻ ഭർത്താവ് കളിച്ച നാടകമായിരുന്നുവെന്ന് മനസിലായത്. ജോലി സ്ഥലത്തേയ്ക്ക് ഭാര്യ ബസിൽ പോകുമ്പോൾ ഇയാൾ പിന്തുടർന്നു. വഴി മധ്യേ ബസിൽ നിന്നിറങ്ങിയ ദിവ്യ ആൺസുഹൃത്തിൻ്റെ ബൈക്കിൽ കയറി പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതാണ് പ്രകോപിപ്പിച്ചത്. ഇവർക്ക് 11 വയസുള്ള മകനുണ്ട്.



Post a Comment

أحدث أقدم