ജെറുസലേം: ഭക്ഷണം തേടിയെത്തിയ ഗാസയിലെ ജനങ്ങൾക്ക് നേരെ ഹമാസ് വെടിയുർത്തു എന്ന ആരോപണവുമായി ഇസ്രയേൽ. ജനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം ഒരാൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആരോപണം.
തെക്കന്‍ ഗാസയിലെ റഫായില്‍ കഴിഞ്ഞ ദിവസം രാവിലെ നടന്ന ആക്രമണത്തിലാണ് 31 പേര്‍ കൊല്ലപ്പെടുകയും 200 പേർക്കാണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഗാസയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 32 പലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ ഈ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. 'ഗാസയിലെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ ഹമാസ് വെടിയുതിർക്കുന്ന ഡ്രോൺ ദൃശ്യങ്ങളാണിത്. ഭക്ഷണവിതരണം തടസപ്പെടുത്താൻ ഹമാസ് ആവുന്നതെല്ലാം ചെയ്യുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ ഇസ്രയേലിൻ്റെ ആരോപണങ്ങളിലോ, പുറത്തുവന്ന വീഡിയോയിലോ മറ്റ് സ്ഥിരീകരണങ്ങൾ ലഭ്യമല്ല.ഇസ്രയേലിന്റെയും അമേരിക്കയുടെയും പിന്തുണയും സഹായവുമുള്ള വിവാദമായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) ഗ്രൂപ്പാണ് സഹായം വിതരണം ചെയ്യുന്നത്. ഗാസ മുഴുവന്‍ പിടിച്ചെടുക്കുകയെന്ന ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കാനാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ആരോപണവുമുണ്ടായിരുന്നു.
Post a Comment