യുവതിയുടെ മരണം: ഭർത്താവിന്റെ സുഹൃത്തും പിടിയിൽ

 


മുംബൈ: മഹാരാഷ്ട്രയിൽ ഏറെ ചർച്ചയായ വൈഷ്ണവി ഹഗവാനെയുടെ സ്ത്രീധന മരണക്കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതിയും അറസ്റ്റിലായി. വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക് ഹഗവാനെയുടെ ബിസിനസ് പങ്കാളിയായ നിലേഷ് ചവാനെയാണ് പുണെ പിംപ്രി ചിഞ്ച്വാഡ് ക്രൈംബ്രാഞ്ച് സംഘം നേപ്പാൾ അതിർത്തിയിൽനിന്ന് പിടികൂടിയത്. ഇയാളെ ഉടൻ പുണെയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.മേയ് 16-ാം തീയതിയാണ് പൂണെയിലെ ഭർതൃവീട്ടിൽ വൈഷ്ണവിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെത്തുടർന്നാണ് വൈഷ്ണവി ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.സംഭവവുമായി ബന്ധപ്പെട്ട് വൈഷ്ണവിയുടെ ഭർത്താവ് ശശാങ്ക് ഹഗവാനെ(27), ഭർതൃപിതാവും മുൻ എൻസിപി നേതാവുമായ രാജേന്ദ്ര ഹഗവാനെ, ഭർതൃമാതാവ് ലത, ഭർതൃസഹോദരങ്ങളായ കരിഷ്മ, സുശീൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെയാവൈഷ്ണവിയുടെ മരണത്തിന് പിന്നാലെ ശശാങ്കിൻറെയും വൈഷ്ണവിയുടെയും ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് വൈഷ്ണവിയുടെ വീട്ടുകാർ പോലീസിൽ കേസ് കൊടുത്തത്. മേയ് 19-ന് കുഞ്ഞിനെ വിട്ടുകിട്ടാനായി വൈഷ്ണവിയുടെ മാതാപിതാക്കൾ നിലേഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. കുഞ്ഞിനെ നൽകാതെ വീട്ടിൽനിന്ന് അടിച്ചോടിക്കുകയും ചെയ്തു.ഇതോടെ വൈഷ്ണവിയുടെ മാതാപിതാക്കളുടെ പരാതിയിൽ ശശാങ്ക് ഹഗവാനെയുടെ സുഹൃത്ത് നിലേഷ് ചവാനെതിരേയും പോലീസ് കേസെടുത്തത്. ഇതോടെ ഇയാൾ ഒളിവിൽപോയി. ഇതിനിടെ, പോലീസ് ഇടപെട്ട് മേയ് 22-ന് കുഞ്ഞിനെ വൈഷ്ണവിയുടെ മാതാപിതാക്കൾക്ക് കൈമാറി.പൂണെയിൽനിന്ന് മുങ്ങിയ നിലേഷ് ചവാൻ ആദ്യം റായ്ഗഢിലേക്കും അവിടെനിന്ന് മുംബൈയിലേക്കുമാണ് പോയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വിവിധ വാഹനങ്ങൾ മാറിക്കയറി ഡൽഹി, മധ്യപ്രദേശ്, ഉത്തർപ്രദേശിലെ ഗോരഖ്പൂർ എന്നിവിടങ്ങളിലെത്തി. ഇവിടെനിന്ന് നേപ്പാളിലേക്ക് കടന്നു. നേപ്പാളിലെ ഒരാളുടെ സഹായത്തോടെ അവിടെ പുതിയ സിംകാർഡും സ്വന്തമാക്കി. ഇതിനിടെ, വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പോലീസ് സംഘം ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. തുടർന്ന് പ്രതി നേപ്പാളിൽനിന്ന് ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലേക്ക് വരുന്നുണ്ടെന്നവിവരം ലഭിച്ചതോടെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.അറസ്റ്റിലായ നിലേഷ് ചവാൻ നേരത്തെ പീഡനക്കേസിലടക്കം ഉൾപ്പെട്ടയാളാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. വൈഷ്ണവിയുടെ ഭർതൃസഹോദരിയായ കരിഷ്മയുടെ സുഹൃത്ത് കൂടിയായിരുന്നു ഇയാൾ. 2019-ൽ ഭാര്യയുടെ രഹസ്യദൃശ്യങ്ങൾ പകർത്തിയതിനും ഭാര്യയെ ഉപദ്രവിച്ചതിനും പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. സ്വന്തം കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചാണ് ഇയാൾ ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തിയിരുന്നത്. ഇതിനുപുറമേ മറ്റുചില സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങളും പ്രതിയുടെ ലാപ്ടോപ്പിൽനിന്ന് കണ്ടെടുത്തു.


2018 ജൂൺ മൂന്നാം തീയതിയായിരുന്നു നിലേഷ് ചവാന്റെ വിവാഹം. 2019-ലാണ് ഭാര്യ ഇയാൾക്കെതിരേ പരാതി നൽകിയത്. 2019 ജനുവരി മാസത്തിൽ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ സംശയകരമായ എന്തോ വസ്തു ഭാര്യ ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നിലേഷ് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി.


അതേവർഷം ഫെബ്രുവരിയിൽ കിടപ്പുമുറിയിലെ എസിയോട് ചേർന്നും എന്തോ ഉപകരണം ഘടിപ്പിച്ചതായി ഭാര്യയുടെ ശ്രദ്ധയിൽപ്പെട്ടു. ഏതാനുംദിവസങ്ങൾക്ക് ശേഷം ഭർത്താവിന്റെ ലാപ്ടോപ്പ് പരിശോധിച്ചതോടെ ഭാര്യ ശരിക്കും ഞെട്ടി. കിടപ്പുമുറിയിൽനിന്നുള്ള തന്റെ സ്വകാര്യദൃശ്യങ്ങളും ഭർത്താവിനൊപ്പമുള്ള കിടപ്പറ രംഗങ്ങളുമാണ് ലാപ്ടോപ്പിലുണ്ടായിരുന്നത്. ഇതിനുപുറമേ മറ്റുചില സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങളും ലാപ്ടോപ്പിലുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കത്തികാട്ടി ഭാര്യയെ കൊല്ലുമെന്ന് നിലേഷ് ചവാൻ ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

Post a Comment

أحدث أقدم