തിരുവനന്തപുരം :കോവളം തീരത്ത് ശരീരത്തു നിറയെ പ്ലാസ്റ്റിക് തരികളുമായി കരക്കടിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കോവളം തീരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ കോവളം തീരത്തടിഞ്ഞതെന്ന് സംശയമുയര്‍ന്നെങ്കിലും ബന്ധുക്കളെത്തി പരിശോധിച്ച് മത്സ്യതൊഴിലാളികളുടേത് അല്ലെന്ന് സ്ഥിതീകരിച്ചു.കണ്ടെത്തിയ മൃതദേഹത്തില്‍ വായുടെ ഭാഗത്തും ശരീരത്തിലും നിറയെ പ്ലാസ്റ്റിക് തരികൾ കണ്ടെത്തി. കൊച്ചി തീരക്കടലിൽ മുങ്ങിയ കപ്പലില്‍നിന്ന് കടലിൽ വീണ കണ്ടെയ്‌നറുകളിൽനിന്നുള്ള പ്ലാസ്റ്റിക് തരികളാണ് ഇവയെന്നാണ് സൂചന. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം :കോവളം തീരത്ത് ശരീരത്തു നിറയെ പ്ലാസ്റ്റിക് തരികളുമായി കരക്കടിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കോവളം തീരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ കോവളം തീരത്തടിഞ്ഞതെന്ന് സംശയമുയര്‍ന്നെങ്കിലും ബന്ധുക്കളെത്തി പരിശോധിച്ച് മത്സ്യതൊഴിലാളികളുടേത് അല്ലെന്ന് സ്ഥിതീകരിച്ചു.കണ്ടെത്തിയ മൃതദേഹത്തില്‍ വായുടെ ഭാഗത്തും ശരീരത്തിലും നിറയെ പ്ലാസ്റ്റിക് തരികൾ കണ്ടെത്തി. കൊച്ചി തീരക്കടലിൽ മുങ്ങിയ കപ്പലില്‍നിന്ന് കടലിൽ വീണ കണ്ടെയ്‌നറുകളിൽനിന്നുള്ള പ്ലാസ്റ്റിക് തരികളാണ് ഇവയെന്നാണ് സൂചന. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment