കൊച്ചി :പുറംകടലിൽ മുങ്ങിയ ലൈബിരിയൻ ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ വ്യാപിച്ചത് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ. ഇത് നീക്കാനുള്ള കോസ്റ്റ് ഗാർഡിന്റെ പരിശ്രമം തുടരുകയാണ്. എണ്ണ നീക്കാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്റെ വിലയിരുത്തൽ. കപ്പലിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് എണ്ണ പടർന്നിരിക്കുന്നത്.തീരത്തടിഞ്ഞ 50 കണ്ടെയ്നറുകള്‍ രണ്ട് ദിവസത്തിനകം പൂർണമായും നീക്കും. റോഡ് മാർഗമാണ് നീക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കൽ, പരിമണം തീരങ്ങളിലെ കണ്ടെയ്നറുകൾ ക്രെയ്ൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു കഷ്ണങ്ങളാക്കി ലോറിയിലാക്കിയാണ് തുറമുഖത്തേക് മാറ്റുന്നത്.മലിനീകരണ നിയന്ത്രണ ബോർഡ്, സിവിൽ ഡിഫൻസ് എന്നിവയു
ടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നീക്കം ചെയ്യുന്നുണ്ട്.വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ ഈ മാസം 25 നാണ് കൊച്ചി പുറംകടലിൽ മുങ്ങിയത്.തീരത്തടിഞ്ഞ അമ്പത് കണ്ടെയ്നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപെടുത്തിയത്.
إرسال تعليق