തിരുവനന്തപുരം :സംസ്ഥാനത്തു സ്കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.മഴ കന ത്താൽ മാത്രമേ തീരുമാനത്തിൽ മാറ്റം ഉണ്ടാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചതിന് ശേഷമേ ഇനി തീരുമാനത്തിൽ മാറ്റം വരുത്താൻ സാധിക്കു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹെെസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് മന്ത്രി വിമർശിച്ചു.ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു
അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അദ്ധ്യാപക സംഘടനകളാണ്.
പിന്നാലെ കോടതിയുടെ നിർദേശപ്രകാരം കമ്മിഷനെ നിയോഗിക്കുകയായിരുന്നു.ആ കമ്മിഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്.പുതിയ അദ്ധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹെെസ്കൂളുകളിൽ അരമണിക്കൂർ പ്രവൃത്തി സമയം കൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്
രാവിലെയും വെെകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക.ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9. 45 മുതൽ വൈകിട്ട് 4.15 വരെ ആകും. ഒപ്പം തുടർച്ചയായി ആറ് പ്രവർത്തി ദിനങ്ങൾ വരാത്ത വിധം ഏഴ് ശെനിയാഴ്ചകളിൽ കൂടി ക്ലാസ് കാണും. ആകെ 205 പ്രവർത്തി ദിവസങ്ങളാണുള്ളത്.യുപി ക്ലാസുകളിൽ തുടർച്ചയായി ആറ് പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി.
إرسال تعليق