അബുജ :നൈജീരിയയിൽ മിന്നൽ പ്രളയത്തിൽ 117 മരണം കടന്നു. 3000 വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിൽ.നൈജീരിയയിലെ നൈജർ സംസ്ഥാനത്താണ് വെള്ളപ്പൊക്കം ഉണ്ടായത്. മരണസഖ്യ ഇനിയും കൂടുമെന്നാണ് നൈജർ സ്റ്റേറ്റ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി മേധാവി ഇബ്രാഹിം ഹുസൈനി പറഞ്ഞത്.നൈജറില്‍ ബുധനാഴ്ച രാത്രിയിലാണ് കനത്ത മഴയും മിന്നല്‍ പ്രളയവും ഉണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2022ലും നൈജീരിയയില്‍ വെള്ളപ്പൊക്കം കനത്ത നാശം വിതച്ചിരുന്നു. 600ലധികം പേര്‍ മരിക്കുകയും ഏകദേശം 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. 4,40,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചിരുന്നു.
إرسال تعليق